ഈ
വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 94.17 ശതമാനം പേർ ഉപരിപഠനത്തിന് അർഹത
നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിൽ
അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 93.64 ശതമാനത്തെക്കാൾ 0.53 ശതമാനം
കൂടുതലാണിത്.
ഏറ്റവും കൂടുതൽ പേർ വിജയിച്ച ജില്ല കോട്ടയവും (97.2%) കുറവ് പാലക്കാടുമാണ് (87.99%).
മേയ് 15മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷകൾ മേയ് 13 മുതൽ 18വരെ നടക്കും. ഈ മാസം 30ന് ഉച്ചയ്ക്ക് ഒരു മണിവരെ അതാത് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. 10, 073 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. 861 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 374 സ്കൂളുകൾ മേഖലയിലാണ്. എയ്ഡഡ് മേഖലയിൽ 327 സ്കൂളുകളും അൺഎയ്ഡഡ് മേഖലയിൽ 260 സ്കൂളുകളും നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതൽ പേർ എ പ്ളസ് നേടിയത് കോഴിക്കോട് ജില്ലയിലാണ്, 1413. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.2 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 74.06% പേർ വിജയിച്ചു. ഗൾഫിൽ പരീക്ഷ എഴുതിയവരിൽ 98.8 ശതമാനം പേർ വിജയിച്ചു. റെഗുലർ വിഭാഗത്തിൽ 4,79,569 പേരാണ് പരീക്ഷ എഴുതിയത്. 5740 പേർ പ്രൈവറ്റായി പരീക്ഷ എഴുതി.
ഏറ്റവും കൂടുതൽ പേർ വിജയിച്ച ജില്ല കോട്ടയവും (97.2%) കുറവ് പാലക്കാടുമാണ് (87.99%).
മേയ് 15മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷകൾ മേയ് 13 മുതൽ 18വരെ നടക്കും. ഈ മാസം 30ന് ഉച്ചയ്ക്ക് ഒരു മണിവരെ അതാത് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. 10, 073 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. 861 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 374 സ്കൂളുകൾ മേഖലയിലാണ്. എയ്ഡഡ് മേഖലയിൽ 327 സ്കൂളുകളും അൺഎയ്ഡഡ് മേഖലയിൽ 260 സ്കൂളുകളും നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതൽ പേർ എ പ്ളസ് നേടിയത് കോഴിക്കോട് ജില്ലയിലാണ്, 1413. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.2 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 74.06% പേർ വിജയിച്ചു. ഗൾഫിൽ പരീക്ഷ എഴുതിയവരിൽ 98.8 ശതമാനം പേർ വിജയിച്ചു. റെഗുലർ വിഭാഗത്തിൽ 4,79,569 പേരാണ് പരീക്ഷ എഴുതിയത്. 5740 പേർ പ്രൈവറ്റായി പരീക്ഷ എഴുതി.