500 കുട്ടികളുള്ള ഹൈസ്കൂളുകള്‍ക്കും പ്ലസ് ടുവിന് ശുപാര്‍ശ
എം.എച്ച്.വിഷ്‌ണു
Posted on: Wednesday, 05 June 2013
തിരുവനന്തപുരം:
നിലവില്‍
പ്ളസ്ടു കോഴ്സില്ലാത്ത 148
പഞ്ചായത്തുകള്‍ക്ക്
പുറമേ മികച്ച രീതിയില്‍
പ്രവര്‍ത്തിക്കുന്നതും 500
കുട്ടികളെങ്കിലുമുള്ളതുമായ
സ്കൂളുകള്‍ക്കും പ്ളസ്ടു
അനുവദിക്കാന്‍ ശുപാര്‍ശ.ഇതോടെ
ചുരുങ്ങിയത് 200
ഹൈസ്കൂളുകളെങ്കിലും
ഹയര്‍ സെക്കണ്ടറിയായി
ഉയര്‍ത്തപ്പെടും.
ഇതടക്കം
687
പ്ളസ്ടു
ബാച്ചുകള്‍ പുതുതായി
അനുവദിക്കണമെന്ന് ഹയര്‍സെക്കണ്ടറി
വകുപ്പ് ശുപാശ ചെയ്തു.
അപേക്ഷിച്ച
1.60
ലക്ഷം
വിദ്യാർത്ഥികള്‍ക്ക് പ്രവേശനം
ലഭിക്കാത്ത സാഹചര്യത്തിലാണിത്.വരുന്ന
17ന്
ഒന്നാം അലോട്ട്മെന്റ്
തുടങ്ങുകയും ജൂലായ് നാലിന്
ക്ളാസുകള്‍ ആരംഭിക്കുകയും
ചെയ്യേണ്ടതിനാല്‍ മന്ത്രിസഭ
ഈ ശുപാര്‍ശ അതേപടി
അംഗീകരിച്ചേക്കും.അപേക്ഷകരുടെ
എണ്ണവും സീറ്റും പരിഗണിച്ചപ്പോള്‍
മലപ്പുറത്ത് 16,000,
കോഴിക്കോട്ട്
9,000,
കണ്ണൂരില്‍
8,000
വീതം
കുട്ടികള്‍ക്ക് അവസരം
ലഭിക്കില്ലെന്ന് കണ്ടെത്തി.
ഇവിടങ്ങളില്‍
മികച്ച സര്‍ക്കാര്‍ ഹൈസ്കൂളുകള്‍
കുറവായതിനാല്‍ എയ്ഡഡ്
മേഖലയിലാവും ഭൂരിഭാഗം
ഹയര്‍സെക്കണ്ടറി സ്കൂളുകളും
വരുക.
മലപ്പുറം
ജില്ലയില്‍ നൂറിലേറെ
ഹൈസ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി
അനുവദിക്കും.
അവിടത്തെ
ട്രസ്റ്റുകളും വ്യക്തികളും
നടത്തുന്ന മികച്ച സ്കൂളുകളുടെ
പട്ടിക തയ്യാറാക്കിയിട്ടുണ്ട്.പുതിയ
സീറ്റുകള്‍ ഏകജാലകത്തിലല്ല
പുതുതായി അനുവദിക്കുന്ന ബാച്ചുകളില്‍ 34,000 സീറ്റുകളുണ്ടാവും. ഈയാഴ്ച പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമുള്ള അപേക്ഷ ക്ഷണിക്കും. ജൂണ്‍ അവസാനത്തോടെ അനുവദിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ ബാച്ചുകളിലെ സീറ്റുകള്‍ ഏകജാലക പ്രവേശന പരിധിയില്‍പ്പെടില്ല.
പുതുതായി അനുവദിക്കുന്ന ബാച്ചുകളില്‍ 34,000 സീറ്റുകളുണ്ടാവും. ഈയാഴ്ച പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമുള്ള അപേക്ഷ ക്ഷണിക്കും. ജൂണ്‍ അവസാനത്തോടെ അനുവദിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ ബാച്ചുകളിലെ സീറ്റുകള്‍ ഏകജാലക പ്രവേശന പരിധിയില്‍പ്പെടില്ല.