തിരുവനന്തപുരം.
എല്ലാ കക്ഷികളുമായും ചർച്ച നടത്തിയ ശേഷമേ മലയാളം
ഒന്നാംഭാഷയാക്കുന്നതിനുള്ള നിയമംകൊണ്ടുവരുകയുള്ളുവെന്ന് മുഖ്യമന്ത്രി
ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു.
സഭ സമ്മേളിക്കുന്ന ഈ സമയത്തുതന്നെ പ്രതിപക്ഷനേതാവും മറ്റു കക്ഷിനേതാക്കളുമായി ഇക്കാര്യം ആലോചിക്കും. സർക്കാർ ഏകപക്ഷീയമായി ചെയ്യേണ്ടതല്ലെന്നും എല്ലാവരുടെയും അഭിപ്രായം അറിയണമെന്നും പുരുഷൻ കടലുണ്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സർക്കാർ ജോലിക്ക് മലയാള പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഭാഷാന്യൂനപക്ഷങ്ങൾ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നമ്മുടെ ഭാഷയെ മാനിക്കുന്നതുപോലെ മറ്റു ഭാഷകളെ അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തീവ്രനിലപാട് പാടില്ല. അതുപോലെ മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള നിയമം വരുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകും. അത് മറികടന്നുകൊണ്ട് എന്തുചെയ്യാമെന്നതിനെക്കുറിച്ചാണ് എല്ലാകക്ഷികളും ആലോചിക്കേണ്ടത്. മലയാളം ഒന്നാം ഭാഷയാക്കുന്നതിനെതിരായി ചില സ്‌കൂളുകൾ നൽകിയിട്ടുള്ള കേസിൽ സർക്കാരിന്റെ വിശദീകരണം നിയമവകുപ്പ് തയാറാക്കുന്നുണ്ട്.
(കടപ്പാട് കേരളകൗമുദി)
സഭ സമ്മേളിക്കുന്ന ഈ സമയത്തുതന്നെ പ്രതിപക്ഷനേതാവും മറ്റു കക്ഷിനേതാക്കളുമായി ഇക്കാര്യം ആലോചിക്കും. സർക്കാർ ഏകപക്ഷീയമായി ചെയ്യേണ്ടതല്ലെന്നും എല്ലാവരുടെയും അഭിപ്രായം അറിയണമെന്നും പുരുഷൻ കടലുണ്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സർക്കാർ ജോലിക്ക് മലയാള പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഭാഷാന്യൂനപക്ഷങ്ങൾ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നമ്മുടെ ഭാഷയെ മാനിക്കുന്നതുപോലെ മറ്റു ഭാഷകളെ അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തീവ്രനിലപാട് പാടില്ല. അതുപോലെ മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള നിയമം വരുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകും. അത് മറികടന്നുകൊണ്ട് എന്തുചെയ്യാമെന്നതിനെക്കുറിച്ചാണ് എല്ലാകക്ഷികളും ആലോചിക്കേണ്ടത്. മലയാളം ഒന്നാം ഭാഷയാക്കുന്നതിനെതിരായി ചില സ്‌കൂളുകൾ നൽകിയിട്ടുള്ള കേസിൽ സർക്കാരിന്റെ വിശദീകരണം നിയമവകുപ്പ് തയാറാക്കുന്നുണ്ട്.
(കടപ്പാട് കേരളകൗമുദി)